Skip to main content

ഇഷ്ടം

ആ വിവാഹക്ഷണക്കത്തിലെ വധുവിന്റെ പേര്നോക്കി ഞാൻ നിർവികാരനായി നിന്നു.... ഇത് അവളുടെ വിവാഹ ക്ഷണക്കത്താണ് …... എന്റെ പ്രണയനിയുടെ….ഞാൻ സ്വന്തമാക്കാനാഗ്രഹിച്ചു എന്റെ അച്ചു...

എട്ട് വർഷങ്ങൾക്ക് മുൻപ് ഈ ക്ഷേത്ര മുറ്റത്തു വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…

 നെറ്റിയിൽ ചന്ദനകുറി തൊട്ട് മുടിയിൽ തുളസികതിരും ചൂടി.. അമ്പലം വലം വച്ചു വന്ന അവളെ ഞാൻ നോക്കി നിന്നുപോയി … ഇവളായിരിക്കണേ എന്റെ ഭാര്യ എന്ന് ഞാൻ ആ നിമിഷം ഭഗവാനോട് പ്രാർത്ഥിച്ചു പോയി… ആ മുഖം..... അത് എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു 

പിന്നെ അവളെ കാണാൻ മാത്രം ആയി എന്റെ ക്ഷേത്രദർശനം.... ഒരിക്കൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... പിന്നിടുള്ള ദിവസങ്ങളിൽ ആ ചിരി ഞങ്ങളെ സൗഹൃദങ്ങളിലേയ്ക്ക് നടത്തി....

അവളുടെ സംസാരത്തിലും നോട്ടത്തിൽനിന്നും അവൾക്ക് എന്നോട് ഇഷ്ടം ഉള്ളതായി എനിക്ക് തോന്നി......
പക്ഷെ എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ഞാൻ പിന്നെയും വൈകി,.....
എന്നാൽ അന്നൊരു സന്ധ്യാ സമയത്തു ദീപാരാധന തൊഴുതു മടങ്ങുന്ന വേളയിൽ ഞാൻ രണ്ടും കല്പിച്ചു എന്റെ ഇഷ്ടം അവളെ അറിയിച്ചു...
എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു ഒരു വാക്ക് പോലും പറയാതെ…അതെന്റെ മനസ്സിനെ തളർത്തി.......

പിന്നെ ഒരാഴ്ചയോളം ഞാൻ അമ്പലത്തിൽ പോയില്ല....
അപ്പോഴാണ് എനിക്ക് മനസിലായത് അവളെ ഞാൻ എത്രമാത്രം ഇഷ്ടപെട്ടിരുന്നു എന്നുള്ളത്....

അതിനടുത്ത ദിവസം ഞാൻ അമ്പലത്തിൽ പോയി അവൾ ദൂരെ നിന്നും വരുന്നത് കണ്ടു പക്ഷെ എനിക്കവളെ ആഭിമുഖികരിക്കാൻ കഴിഞ്ഞില്ല....പക്ഷെ അവൾ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു... ഞാൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തൊഴുതിറങ്ങി പോയി…
പക്ഷെ എന്റെ പ്രവർത്തി അതെനിക്ക് താങ്ങാൻ കഴിഞ്ഞില്ല എനിക്ക് ഭ്രാന്തു പിടിക്കുന്നത് പോലെ ആയി.. .

പിന്നീടുള്ള ദിവസങ്ങളിലും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു.....
പക്ഷെ അപ്പോളെല്ലാം തന്നെ അവൾ എന്നെ വീക്ഷിക്കുകയായിരുന്നു...

ഒരു ദിവസം തൊഴുതു മടങ്ങുമ്പോൾ പിന്നിൽ നിന്നുമൊരു വിളി.....

എന്താ മാഷേ, ഒരു പെണ്ണിനെ ഇഷ്ടപെട്ടാൽ അവളോട് ആ ഇഷ്ടം തുറന്നു പറഞ്ഞാൽ അവൾ തിരിച്ചു മറുപടി തന്നില്ലെങ്കിൽ അതിനർത്ഥം അവൾക്കു ഇഷ്ടമില്ല എന്നാണോ.... അവൾ ചിരിച്ചു കൊണ്ട് തുടരുന്നു,മാഷേ ജീവിതം ഒന്നല്ലേ ഉള്ളു അപ്പോൾ ഇതൊക്കെ ആലോചിച്ചു തീരുമാനിക്കേണ്ടത് അല്ലേ, അതെ ഇയാളെ എനിക്കിഷ്ടമാണ് അതു പറഞ്ഞവൾ ഓടിപ്പോയി....

ഞാൻ ഷോക്കടിച്ചപോലെ അവിടെ നിന്നു...
അതെ അവളുടെ നാവിൽ നിന്നും അതു കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം…. അതു പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു 

സമനില വീണ്ടെടുത്തു ഞാൻ വിളിച്ചു അച്ചു അവൾ നിന്നു..

അടുത്തു ചെന്ന് ഞാൻ ചോദിച്ചു 

” എന്റെ അച്ചു ഇതു നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ ഇത്രയും ടെൻഷൻ അടിച്ചു നടക്കുമായിരുന്നോ ” അതു പറഞ്ഞപ്പോൾ അവൾ എന്നെയൊന്നു നോക്കി….പിന്നെ പറഞ്ഞുതുടങ്ങി….. അതെ ഈ ആണുങ്ങൾക്ക് ഒരു തോന്നലുണ്ട് ഒരു പെണ്ണിനോട് ഇഷ്ടം തോന്നി അതു പറഞ്ഞാൽ ഉടനെ അവൾ യെസ് പറയണം ഇതെവിടുത്തെ ന്യായം......

എന്തായാലും പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയമായിരുന്നു രാത്രികളെപകലുകളാക്കി ഫോൺ വിളികൾ........
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി....
ഒരു ദിവസം വൈകിട്ട് അമ്പലത്തിൽ വന്നപ്പോൾ അവളൊരു കുറി എനിക്ക് നൽകി അതൊരു വിവാഹം ക്ഷണക്കത്ത് ആയിരുന്നു…. അതു തുറക്കുന്നതിന് മുൻപ് അവൾ പറഞ്ഞു മാഷേ എന്റെ വിവാഹമാണ് ഇനി ക്ഷണിച്ചില്ല എന്നു പറയരുത് മാഷ് വരണം അതു പറഞ്ഞവൾ തിരിച്ചു നടന്നു,അതിലെ വധുവിന്റ സ്ഥാനത്തു അവളുടെ പേര്… ഒന്നേ നോക്കിയുള്ളൂ കുറിയിലേക്ക്… തിരിഞ്ഞു നോക്കുമ്പോൾ അവൾ ഒരുപാട് ദൂരം നടന്നു പിന്നിട്ടിരുന്നു…… 

” അതെ വരന്റെ പേര് എന്റേത് തന്നെ, അടുത്താഴ്ച ഞങ്ങളുടെ കല്യാണം പ്രണയിച്ച പെണ്ണിനെ ഞാൻ കെട്ടി.... 😂"

ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...