Skip to main content

കറിയാച്ചന്റെ കുമ്പസാരം


കറിയാച്ചന്റെ കുമ്പസാരം


സമയം 9 മണി ഉറങ്ങാനായിട്ട് മുറിയിൽ കയറിയ മറിയാമ്മ കാണുന്നത് പായും തലയണയും തൂക്കി ഹാളിലേക്ക് പോകുന്ന കറിയാച്ചനെയാണ്..... "എന്നാ പറ്റി മനുഷ്യ നിങ്ങൾ കിടക്കുന്നില്ലേ " കറിയാച്ചൻ മറിയാമ്മയോട് പറഞ്ഞു ചെറുപ്പത്തിൽ ഒരു വൈദികൻ ആകണമെന്നതായിരുന്നു ആഗ്രഹം പക്ഷെ അപ്പൻ സമ്മതിച്ചില്ല.... 

പക്ഷെ ആ ദൈവവിളി വീണ്ടും ഉണ്ടായി രാത്രിയിൽ നിനക്ക് ശല്ല്യമാകണ്ട എന്ന് കരുതി ഞാൻ ഇന്ന് മുതൽ ഈ ഹാളിൽ കിടക്കാൻ തീരുമാനിച്ചു... 

നല്ലകാര്യം ഇതും പറഞ്ഞു റൂമിലേക്ക് പോയ മറിയാമ്മ ജാക്ക് ഡാനിയേലിന്റെ രണ്ടു കുപ്പിയുമായി വന്നു ഇനിയിപ്പോ ദൈവവിളി വന്ന നിലയ്ക്ക് ഇതു വേണ്ടല്ലോ കുപ്പിയുടെ അടപ്പ്  തുറന്നു മറിയാമ്മ വാഷ്ബെയ്സനിലേക്ക് കമഴ്ത്തി, കറിയാച്ചന്റെ കരൾ പിടഞ്ഞു.... 
മദ്യം മുഴുവനും കളഞ്ഞു കാലി കുപ്പി എടുത്തു അടുക്കളയിലേക്ക് നോക്കി പറഞ്ഞു എടി ജാനു ഈ തറ ഒന്ന് അടിച്ചവരികൊടുക്ക് കറിയാച്ചായന്റെ പൊറുതി ഇന്നുമുതൽ ഇവിടാ, ചൂലും പിടിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്ന ജാനുവിനെ കണ്ടു മറിയാമ്മ ഞെട്ടി, ഈ പാതിരാത്രിയിൽ ലിപ്സ്റ്റിക്കും പൗഡറും ഇട്ട് എങ്ങോട്ടാ,  അത് കൊച്ചമ്മേ കുറെ ബ്രോക്കർ മാർ ചെറുക്കൻ മാരെ കൊണ്ട് വന്നിരുന്നു പക്ഷെ കാണാൻ ഗ്ലാമർ  ഇല്ല എന്ന് പറഞ്ഞു എല്ലാവരും പോയി അത് കൊണ്ട് ഞാൻ തീരുമാനിച്ചു എപ്പോഴും ചമഞ്ഞു തന്നെ നടക്കാൻ ഇനി അഥവാ വല്ല ചെറുക്കൻമാരും പാതിരാത്രിയിൽ പെണ്ണ് കാണാൻ വന്നാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു മേക്കപ്പ് ചെയ്യണ്ടല്ലോ..... 

തലയിൽ കയ്യും വച്ചു മറിയാമ്മ റൂമിലേക്കും പോയി... 

തറ തൂക്കുന്നതിനിടയിൽ ജാനു ചോദിച്ചു കറിയച്ചായാന് മുകളിലത്തെ നിലയിൽ കിടന്നിരുന്നേൽ ആരും ശല്യം ചെയ്യില്ലായിരുന്നു,  "അതെങ്ങനാ, ആമവാതമല്ലേ ആ മനുഷ്യേന് അതുകൊണ്ട് പടി കേറാൻ പറ്റില്ല അകത്തു നിന്നും മറിയാമ്മ പറഞ്ഞു" അതുകേട്ട കറിയാച്ചന്റെ മുഖം ഇഞ്ചി തിന്ന കുരങ്ങിനെ പോലായി..... 

ദിവസങ്ങളും മാസങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വില പോലെ മുന്നോട്ടു പോയി കൊണ്ടിരുന്നു.... 

ഇതിനിടയിൽ കറിയാച്ചൻ തികഞ്ഞ കുപ്പായമിടാത്ത ഒരു കത്തനാരായി തീർന്നിരുന്നു.... 

എന്നും രാത്രിയിൽ കറിയാച്ചന്റെ വക പാതിരാകുർബാന.  പാതിരാത്രിയിൽ പലപ്പോഴും ഹാളിൽ നിന്നും തട്ടും മുട്ടും കലപിലയും  പലപ്പോഴും കേട്ടിരുന്നു പക്ഷെ അതൊന്നും കേൾക്കാനുള്ള ത്രാണി മറിയാമ്മയ്ക്കില്ലായിരുന്നു കാരണം, കട്ടിൽ കണ്ടാൽ വെട്ടിയിട്ട വാഴ തടപോലാണ് പിന്നെ വെളുക്കണം അല്ലെങ്കിൽ അമിട്ട് പൊട്ടണം വല്ലതും അറിയണമെങ്കിൽ.... 

അന്നും പതിവ് പോലെ കറിയാച്ചൻ  കുർബാന നടത്താനായി ഹാളിലേക്കും മറിയാമ്മ റൂമിലേക്കും .... 

പാതിരാകുർബാന നടത്തുന്നതിടയിൽ  എപ്പഴോ കറിയാച്ചൻ ഉറങ്ങിപോയി  ആ ഉറക്കത്തിനടയിൽ കറിയാച്ചൻ ചെമ്മീനിലെ പരീത്കുട്ടിയായി മറിയമ്മയോ കറുത്തമ്മയും,  കറുത്തമ്മയ്ക്ക് പുഴമീൻ കൂട്ടാൻ കൊതിയാണെന്നുള്ള വിവരം മനസിലാക്കിയ പരീത്കുട്ടി ചൂണ്ടയും കൊണ്ട്, പറമ്പിലെ പൊട്ടകുളത്തിൽ ചൂണ്ടയിടാൻ പോയി  കുറെ നേരത്തെ പരിശ്രമത്തിന് ശേഷം ചൂണ്ടയിൽ എന്തോ തടഞ്ഞു പരീത് കുട്ടി സന്തോഷം കൊണ്ട് തുള്ളി ചാടി പരൽ കൊത്തുമെന്ന് കരുതിയ ചൂണ്ടയിൽ തിലോപ്പി കൊത്തിയിരിക്കുന്നു പരീത് കുട്ടി സർവ്വശക്തിയുമെടുത്തു ചൂണ്ട വലിച്ചു, ചൂണ്ടയിൽ കൊരുത്തു കേറി വരുന്ന മീനെ കണ്ട് പരീത്കുട്ടി കാറ്റ് പോയ ബലൂൺ പോലായി... ഒരു ചീങ്കണ്ണി...... 
ഒരു വിധത്തിൽ അതിനെ വലിച്ചു കരയ്ക്കിട്ടു ,  പരീത്കുട്ടി ആ ചീങ്കണ്ണിയെ കറുത്തമ്മയ്ക്ക് സമ്മാനമായി കൊടുക്കാൻ തീരുമാനിച്ചു എങ്ങനെ കൊണ്ട് പോകും, ഒന്നും ആലോചില്ല ഉടുമുണ്ടഴിച്ചു ചീങ്കണ്ണിയെ വരിഞ്ഞു കെട്ടി, മുണ്ടിനടിയിൽ പാളക്കരയൻ ഉണ്ടായിരുന്നതിനാൽ ചീങ്കണ്ണി ബോധം കെട്ടില്ല,  ഇതിനിടയിൽ കടിക്കാൻ ശ്രമിച്ച ചീങ്കണ്ണിയുടെ വായിൽ  ഇട്ടിരുന്ന ഷർട്ട്‌ തിരുകി വച്ചു  വളരെ ബദ്ധപ്പെട്ടു ചീങ്കണ്ണിയെയും ചുമന്നു കൊണ്ട് കറുത്തമ്മയുടെ അടുത്തേക്ക് വേച്ചു വേച്ചു നടന്നു...... 

നേരം നല്ലവണ്ണം വെളുത്തു കഴിഞ്ഞിരുന്നു മറിയാമ്മ പതിവിന് വിപരീതമായി നേരത്തെ ഉണർന്നു അല്ലെങ്കിൽ എന്നും വിളിച്ചുണർത്തുന്നത് കറിയാച്ചനായിരുന്നു... 

മറിയാമ്മ കറിയാച്ചനെ ഉണർത്താനായി ഹാളിലേക്ക് നടന്നു അവിടെ കണ്ട കാഴ്ച്ചയിൽ മാറിയാമ്മയുടെ കണ്ണ് മങ്ങിപോയി,  അടിവസ്ത്രം മാത്രം ധരിച്ചു കിടന്നു ഉറക്കത്തിൽ  വഞ്ചി തുഴയുന്ന കറിയാച്ചൻ, തൊട്ടടുത്തു കറിയാച്ചന്റെ മുണ്ട് കൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി വായിൽ ഷർട്ടും തിരുകിയ നിലയിൽ വേലക്കാരി ജാനു.... 

സമനില തെറ്റിയ മറിയാമ്മ കറിയായുടെ നാഭിനോക്കി ഒരു തൊഴി കൊടുത്തു,  ചീങ്കണ്ണിയുടെ വാലിന്റെ അടിയേറ്റ് പരിതുകുട്ടി കണ്ണുതുറന്നു മുന്നിൽ ഭദ്രകാളിയെ പോലെ നിൽക്കുന്ന മറിയാമ്മേ നോക്കി കറിയ പറഞ്ഞു മറിയെ ഇന്നലെ രാത്രിയിൽ ഞാൻ ഒരു ചീങ്കണ്ണിയെ പിടിച്ചു ഇതും പറഞ്ഞു കൊണ്ട് കിടക്കപായിൽ നിന്നെഴുന്നേറ്റ അരുകിൽ കിടക്കുന്ന ജാനുവിന് കണ്ടു ഞെട്ടി... 

മറിയ്ക്ക് എല്ലാം മനസിലായി ഇനിയെന്തു ചെയ്യു മെന്നാലോചിക്കാനുള്ള  സമയം മറിയ കൊടുത്തില്ല.... 

ജാനുവിനെ കെട്ടഴിച്ചു വിടുന്നതിനിടയിൽ മറിയാമ്മ കറിയാച്ചനെ സസൂക്ഷ്മം വീക്ഷിച്ചു,  മുഖത്തും നെഞ്ചിലും മറ്റും ജാനുവിന്റെ ലിപ്സ്റ്റിക്കും പൗഡറും.... 

നിയന്ത്രണം വിട്ട മറിയ കറിയയുടെ കവിളിൽ ഒന്ന് പൊട്ടിച്ചു ആ പൊട്ടിരിന്റെ ശക്തി കാരണം കറിയ മറിയയുടെ കാലുകൾ പിടിച്ചു.... 

അന്നാദ്യമായി കറിയാച്ചൻ മറിയാമ്മയുടെ മുന്നിൽ കുമ്പസാരിച്ചു ആ കുമ്പസാരത്തിന്റെ ചൂട് കാരണം മറിയാമ്മ കറിയാച്ചനെ മുട്ടുമ്മേൽ നിറുത്തി കുരിശ് വരപ്പിച്ചു ,  അപ്പോൾ അടുക്കളയിൽ ജാനു തന്റെ പെട്ടിയും പ്രമാണവും പെറുക്കുന്ന തിരക്കിലായിരുന്നു..... കാരണം നിന്ന പലവീടുകളിലും വീട്ടുകാരന്റെ കൂടെ പാതിരാ കുർബാന അർപ്പിച്ചു പിടിക്കപ്പെടുമ്പോൾ പുറത്താക്കപ്പെട്ടിരുന്നു,  മറിയാമ്മ പറയുന്നതിന് മുൻപ് തന്നെ ജാനു അവിടെ നിന്നറങ്ങി പോകുന്ന പോക്കിൽ മറിയാമ്മ മുട്ടിന്മേൽ കുരിശ് വരപ്പിക്കുന്ന കറിയാച്ചനെ കണ്ടു പെറ്റ തള്ളപോലും സഹിക്കില്ല ആ നിൽപ് കണ്ടാൽ  ......

കറിയാച്ചനൊപ്പം ആ ഹാളിൽ അർപ്പിച്ച  പാതിരാ കുർബാനകൾ  അവളുടെ  മനസിലേയ്ക്ക് പൊന്തിവന്നു.....

ജാനു പെട്ടിയും കൊണ്ട് നടന്നു......
തന്നെ കാത്തിരിക്കുന്ന ഏതോ ഒരു കറിയയെ തിരക്കി......... 

ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ..... 

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...