Skip to main content

രണ്ടാം സ്ഥാനക്കാരനായി പിൻതള്ളപ്പെട്ട ദൈവം


   പ്രഭാത പ്രാർത്ഥനയിൽ തുടങ്ങുന്ന ദിവസം, ചെറിയ കുട്ടികൾ ആണെങ്കിൽ കൂടി ഉണർന്നെഴുന്നേറ്റാൽ ആദ്യം പ്രാർത്ഥന. രാത്രിയിൽ മുടങ്ങാതെയുള്ള കുടുംബപ്രാർത്ഥന, കടുംബപ്രാർത്ഥന കഴിയാതെ അത്താഴം വിളമ്പിയിരുന്നില്ല, കുട്ടികൾ വാശി പിടിച്ചാലും സന്ധ്യപ്രാർത്ഥന കഴിയട്ടെ എന്ന് മക്കളെ പറഞ്ഞു സമാധാനിപ്പിക്കുന്ന മുതിർന്നവർ. ഞായറാഴ്ചകളിൽ രാവിലെ ദേവാലയത്തിലേക്ക്, പനി പിടിച്ചു കിടന്നാലും രക്ഷയില്ല, കുർബാനയും വേദപഠന ക്ലാസും കഴിഞ്ഞു വീട്ടിലേക്കു വന്നാലോ കാരണവന്മാരുടെ ശകാരം  ദേവാലയത്തിൽ അശ്രദ്ധയോടെ നിന്നതിനു.

ദൈവദാസൻ മാർ വീട്ടിലേക്ക് വന്നാലോ അവരെ സത്കരിക്കാൻ പാടുപെട്ടിരുന്ന കുടുംബങ്ങൾ, ഒന്നുമില്ലായിമയിൽ നിന്നും തങ്ങളുടെ എല്ലമെടുത്തു  ദൈവദാസന്മാരെ സത്കരിച്ചിരുന്ന കുടുംബങ്ങൾ, വീട്ടിലെ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചരുന്നു.

അങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപ്......

മനുഷ്യൻ ദൈവത്തിന് പ്രാധാന്യം നൽകിയിരുന്നു ഒരു കാലം.,അന്ന് കുടുംബങ്ങളിൽ സമാധാനം നിലനിന്നിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമായിരുന്നു.....

പിന്നീടെവിടെയോ ദൈവത്തിനെ  രണ്ടാം സ്ഥാനത്തേയ്ക്ക് നമ്മൾ പിന്തള്ളി, കുടുംബബന്ധങ്ങൾ മുറിഞ്ഞു, കൂട്ടുകുടുംബങ്ങൾ അണു കുടുംബങ്ങളായി മാറി.
ദേവാലയം കുട്ടികൾക്കു അരോചകമായി തീർന്നു അവർ ഞായറാഴ്ചകളിലും ട്യൂഷൻസെന്ററുകളിലേക്ക് ഓടി.
മുതിർന്നവർ ഞായറാഴ്ച കുർബാനയും കുമ്പസാരവും പലപ്പോഴും  ഒരു  ചടങ്ങു മാത്രമായി കണ്ടു.

കുടുംബബന്ധങ്ങളിൽ വിള്ളൽ വീണു, ഒരു വീട്ടിൽ രണ്ടു ലോകത്ത് ജീവിക്കുന്ന ദമ്പതിമാർ,  അവരെ പകച്ചു നോക്കി ബാല്യം തള്ളി നീക്കുന്ന കുട്ടികൾ...

ദൈവത്തിനു  രണ്ടാം സ്ഥാനം നൽകി നാമെന്തു നേടി ചിന്തിക്കുക.... സമയമേറയില്ല..... നമ്മുടെ പ്രവർത്തികൾ നമ്മെ പിന്തുടരും......
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ

Comments

  1. സ്വാർത്ഥതയുടെ അനന്തര ഫലം

    ReplyDelete

Post a Comment

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...