Skip to main content

വിശപ്പ്



പുറത്തു നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത് .

അപ്പുറത്തെ രാജമ്മ ഒരു സഞ്ചിയും തൂക്കി നിൽക്കുന്നു, അതെ റേഷൻ മേടിക്കാൻ പോകുന്നെങ്കിൽ ഞാനും കൂടി വരുന്നു.

മുഖം കണ്ടാൽ അറിയാം ഇന്ന് രാജമ്മ ഒന്നും കഴിച്ചിട്ടില്ല എന്ന് .ഇറയത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞ് അടുപ്പിൽ തീയൂതാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി .

ഇവിടെയും അടുപ്പ് നേരാവണ്ണം പുകഞ്ഞിട്ട് ദിവസങ്ങൾ ആയി . കർക്കിടകത്തിൽ ആര് പണി തരാനാ .പിള്ളേരുടെ അച്ഛന് ആഴ്ചയിൽ ഒന്നോ രണ്ടോ പണി കിട്ടിയാൽ ഭാഗ്യം .ചില ആഴ്ച അതുമുണ്ടാകാറില്ല ., അതിനാൽ റേഷൻ വാങ്ങാൻ വരുന്നില്ലന്ന് എങ്ങനെ പറയാൻ, കടയിൽ ചെല്ലുമ്പോൾ അരിമേടിച്ചതിന്റെ കാശു കൂടി കൊടുക്കാൻ പറഞ്ഞാൽ ഉള്ളൊന്ന് കാളി 

എങ്കിലും ഈ ആഴ്ച രണ്ട് ദിവസം പണിക്കു പോയപ്പോൾ കൊണ്ടുവന്നതിൽ കുറച്ചു അരി അടുപ്പത്ത് തിളച്ച്  കിടപ്പുണ്ട് . കുറച്ചൂടെ വേകാൻ ഒള്ളോണ്ട് ഇറക്കിയില്ല  .

തിൽനിന്ന് ഇത്തിരി വറ്റും വെള്ളവും എടുത്ത് കുറച്ചു ഉപ്പുനീരും ഒഴിച്ച് ഉമ്മറത്തേയ്ക്ക് ഇറങ്ങുമ്പോൾ രാജമ്മ വിഷാദത്തോടെ തിണ്ണയിൽ ഇരിക്കുന്നു 

എന്റെ കൈയ്യിലെ പിഞ്ഞാണം കണ്ടാവണം രാജമ്മയുടെ കണ്ണുകൾ വിടർന്നത് .അത് കണ്ടപ്പോഴെ അറിയാം അവരുടെ വിശപ്പിന്റെ ആഴം .

ചേച്ചി ഞാൻ വരുന്നില്ല പിള്ളേരുടച്ഛന് പണി കുറവായിരുന്നു.....

അത് കേട്ട രാജമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ... പാത്രത്തിലേയ്ക്ക് വീണു, വെള്ളം കുടിച്ചു പാത്രം തിരികെ നൽകുമ്പോൾ രാജമ്മ പറഞ്ഞു നിന്റെ കൂടെ വരുമ്പോൾ നിന്നോട് കടം പറയാമെന്നു കരുതി, വീട്ടിൽ ഒരു നണി അരി ബാക്കിയില്ല... അതും പറഞ്ഞു രാജമ്മ എഴുന്നേറ്റു... രാജമ്മ ഒരിക്കലും എന്നോടൊന്നും ചോദിച്ചിട്ടില്ല.....

ഇന്ന് രാജമ്മയുടെ മുഖത്ത് വല്ലാത്തൊരു ആതി നിറഞ്ഞു നിൽക്കും പോലെ കണ്ടു .

എന്നാൽ ഒരിടങ്ങഴി അരി തരാൻ കാണുമോ.. ലക്ഷ്മി.....

അതു പറയുമ്പോൾ രാജമ്മയുടെ സ്വരത്തിന് ഇടറിച്ച വന്ന പോലെ .ആ ചോദ്യം കേട്ടപ്പോൾ അവരുടെ വീട്ടിൽ ഇരിക്കുന്ന എന്റെ മോളുടെ പ്രായമുളള രാജമ്മയുടെ  മോളുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വന്നത് .

പാവങ്ങളാണ്,അവരേ പോലെ തന്നെ കാശില്ലാത്തവരാണ് ഞങ്ങളും .കുറച്ച് പറമ്പ് മാത്രമുണ്ട് എന്ന് മാത്രം .


ഇവിടെ വന്ന് ഇത്തിരി ഭൂമി മേടിച്ചു എന്നല്ലാതെ അതിൽ ആദായം വല്ലതും ആകണേൽ വർഷങ്ങൾ കഴിയണം .


എന്നിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതു കൊണ്ടാവും ഒരാവർത്തി കൂടി രാജമ്മ മുരടനക്കിയത് .


ലക്ഷ്മിയേ ഞാൻ പറയണത് കേട്ടില്ലാന്നുണ്ടോ.,എനിക്ക് ഒരു നാഴി അരി തന്നാ മതി .അത് കേട്ടപ്പോ സത്യത്തിൽ നെഞ്ച് പിടയും പോലെ,പക്ഷെ അതിലുപരി അരിക്കലത്തിലെ അരിയുടെ അളവിനെക്കുറിച്ചാരുന്നു എന്റെ മനസിലെ വേവലാതി .

പക്ഷെ രാജമ്മയുടെ ആ കണ്ണുകളിലെ ദയനിയത കണ്ടില്ലെന്ന് നടിക്കാനും മനസ്സു വന്നില്ല .

എന്നിൽ നിന്നും ഒരു മറുപടിയും കിട്ടാത്തതു കൊണ്ടാവണം. അവർ പറഞ്ഞു 

എല്ലാർക്കും വിഷമാമാന്ന് അറിയാം .എന്നാലും

ലക്ഷ്മിയേ നീ വിഷമിക്കേണ്ടാ, അതുകേട്ടു ഞാൻ പറഞ്ഞു നിങ്ങള് നിനക്കിൻ ഞാൻ അരി എടുക്കട്ടെ എന്നും പറഞ്ഞ് അടുക്കളയിലേയ്ക്ക് കയറുമ്പോൾ നാളെയേക്കുറിച്ചായിരുന്നു ചിന്ത .


നാളത്തെ കാര്യം എന്തും ആകട്ടെ ആ കുടിലിൽ ഇന്നത്തെ അന്തിയിൽ അടുപ്പ് പുകയട്ടെ എന്ന് മനസിൽകരുതി, അരീകലത്തിലെ അവശേഷിച്ച അരിയിൽ നിന്ന് കുറച്ചു അരി മാറ്റി വെച്ച് ബാക്കിയുള്ള അരി തൂത്തെടുത്ത് അളന്നപ്പോൾ ഇടങ്ങഴി അരിയിൽ കൂടുതലുണ്ട് ഭാഗ്യത്തിന് .

നാളത്തെ കാര്യത്തിന് തമ്പുരാൻ ഒരു വഴി കാട്ടിത്തരാതിരിക്കില്ല .

ഇന്ന് ആ കടുംബത്തിൽ അടുപ്പിലെ തീ പുകയട്ടെ

പാത്രത്തിൽ അരി നിറച്ച് ഇറയത്തേക്കിറങ്ങുമ്പോൾ ഞാൻ കണ്ടത് രാജമ്മയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളായിരുന്നു .

അവർ കക്ഷത്തിരുന്ന സഞ്ചിനീട്ടി, അതിലേക്ക് അരി ഇട്ടു കെടുക്കുമ്പോൾ രാജമ്മ എന്റെ മുഖത്തേയ്ക്ക്  നോക്കി ഇടറിയ ശബ്‌ദത്തോടെ ചോദിച്ചു നാളത്തേക്ക് നിനക്ക് കഞ്ഞിക്ക് അരിയുണ്ടോ.....ചേച്ചി അതോർത്തു വിഷമിക്കണ്ട ഞാൻ പറഞ്ഞു 

ഒരു നെടു വീർപ്പിട്ടുംകൊണ്ട് അവർപടിഇറങ്ങി...

പടി ഇറങ്ങും നേരം എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല .

ചേച്ചി ഓണത്തിന്റെ രണ്ട് നാൾ മുമ്പ് ഇത്രടം വരെ ഒന്ന് വന്നോളുട്ടോ .അപ്പോഴേക്കും പറമ്പിൽ കിടക്കുന്നതൊക്കെ വിളഞ്ഞിരിക്കും അതിൽ  ഒരു പങ്ക് നിങ്ങൾക്ക് ഞാൻ മാറ്റി വെക്കാം .

 ഒന്നും പറയാതെ പടി ഇറങ്ങി ഇടവഴിയിലേക്ക് നടന്നു മറഞ്ഞു .

അത്താഴം കഴിക്കാൻ പിള്ളേരുടെ അച്ഛൻ ഇരുന്നപ്പോൾ പകലത്തെ കഥകൾ ഓരോന്നായി പറഞ്ഞു .

എല്ലാം മൂളികേട്ട് പാത്രത്തിന്റെ അരുകിൽ എനിക്കുള്ള ഒരു പങ്ക് ബാക്കി വെച്ച് എണീക്കുമ്പോൾ ഇത്രയും പറയാൻ മറന്നില്ല

നമ്മൾ എത്ര വിശപ്പറിഞ്ഞവരാ അവര് ഇന്ന് അത്താഴം കഴിക്കുമ്പോ നമ്മളെ ഓർക്കാതിരിക്കില്ല 

 .


"ഒരു നേരത്തെ വിശപ്പിന്റെ വില അറിയാത്തവർ ആരുമില്ല .... അതറിഞ്ഞവർക്ക് മാത്രമേ വിശക്കുന്നവന്റെ ദുഃഖം മനസിലാകൂ "


ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 






Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...