Skip to main content

മോഷണം


ഓട് പൊളിച്ചു അകത്തിറങ്ങിയ രായപ്പൻ കണ്ട കാഴ്ച്ച അവന്റെ തലയിൽ തട്ടി ആ തട്ടിൽ തല കുത്തി നിലത്ത് വീണിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു കുത്തി ഇരുന്ന് തല തടവുമ്പോള്‍ ഇരുട്ടത്ത് ഒരു വെളിച്ചം അവന്റെ നേര്‍ക്ക് വന്നു,കൂടൊരു ശബ്ദവും 
.“ കക്കാന്‍ കേറിയതാണല്ലേടാ പട്ടി ”

അതിനു മറുപടി പറയാതെ അവന്‍ ഞരങ്ങി പിന്നേം തല തിരുമ്മിക്കൊണ്ട് പറഞ്ഞു 

“ പട്ടിയല്ല ശാന്തേ ,, ഞാൻ രായപ്പൻ പണ്ട് നീ എന്നെ തേച്ചിട്ട് പോയില്ലേ ആ രായപ്പൻ '

രായപ്പൻ പറയുന്നത് കേട്ടപ്പോൾ ശാന്തേടെ തലയിൽ കൂടി പൊന്നീച്ച പാറീ .
“ സമനില വീണ്ടെടുത്ത ശാന്ത പറഞ്ഞു എന്റെ രായൂ ഇത് ഞാനാണെന്ന് എങ്ങനെ മനസിലായി ഈ ഇരുട്ടത്തും "

“ ഇത്രയും വൃത്തികെട്ട ശബ്‌ദം ഈ പഞ്ചായത്തിൽ നിനക്കക്കല്ലാതെ ആർക്കുമില്ലല്ലോ ഞാൻ കുറച്ചു കാലം കേട്ടതല്ലേ" രായു എന്താ ഇവിടെ ഈ നേരത്ത് ശാന്ത നാണത്തോടെചോദിച്ചു, അത് മഴയല്ലേ ശാന്തേ പണിയൊക്കെ കുറവാ അപ്പോ പണ്ട് ഞാൻ ഒരുപാട്  തന്നതല്ലേ നിനക്ക്അ ത്കൊണ്ട് നിന്റെ പക്കൽ വല്ലതും ഉണ്ടെങ്കിൽ കൊണ്ട്പോകാമെന്നു കരുതി, രാവിലെ തൊട്ട് രാത്രി വരെ ചിന്തിച്ചു നിന്റെ കൂടെ ചോദിക്കാമെന്ന് അതിനു ഞാൻ പണ്ട് നിന്നെ കാണാൻ വരുന്നത് പോലെ വന്നതാ . ” ശാന്ത  വാ പൊത്തി. അവള്‍ ഒന്നും മിണ്ടുന്നില്ല.

“അതെ കുറച്ചു കാശ് തന്നാൽ ”
തല തിരുമ്മിക്കൊണ്ട് തന്നെ രായപ്പൻ പറഞ്ഞു. ശാന്ത ഒന്നും മിണ്ടുന്നില്ല

“ ശാന്തേ നീ എന്തെ ഒന്നും മിണ്ടാത്തേ… നിന്റെ കെട്ടിയോൻ ഗൾഫിൽ നിന്നും അയക്കുന്ന കാശില്ലേ അതിൽ നിന്നും കുറച്ചു തന്നാൽ മതി ”

ഇത്തവണ എങ്ങലടിച്ചു കരഞ്ഞുകൊണ്ട്‌ ശാന്ത പറഞ്ഞ് തുടങ്ങി.
രായൂ ,, നീ എന്നോട് ക്ഷമിക്കണം. ഇവിടെ വന്നു നാലിന്റെയന്ന് അങ്ങേര് പോയതാ പിന്നിങ്ങോട്ട് വന്നിട്ടില്ല പറഞ്ഞു.”

“ എന്റെ ദൈവമേ,, ചതിച്ചല്ലോടി. ഇനി ഞാന്‍ എവിടെ കേറും"

ഇത്തവണ പൊട്ടി കരഞ്ഞത് ശാന്തയാണ് . അവള്‍ നിലത്തുരുണ്ട്കിടന്നു കരഞ്ഞു.  രായപ്പൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. കരച്ചിൽ കഴിഞ്ഞ്എഴുന്നേറ്റ ശാന്തയോട് രായപ്പൻ കുറച്ച് വെള്ളം ചോദിച്ചു.

നൈറ്റിയില്‍ മൂക്ക് പിഴിഞ്ഞ ശാന്ത എഴുന്നേറ്റു പോയി വെള്ളം കൊണ്ടുവന്നു. വെള്ളം മേടിച്ചു മുഖം കഴുകി  പാത്രം തിരികെ കൊടുത്തു രായപ്പൻ പറഞ്ഞു 

“ എന്നാ ഞാനിറങ്ങുന്നു ശാന്തേ
കാക്കാന്‍ കേറുമ്പോ ഞാനറിഞ്ഞില്ല ഇവിടം സഹാറ മരുഭൂമിയാണെന്ന് ”

രായപ്പൻ ശാന്തയെ ദയനീയമായി നോക്കി.
“ നീ ഡോര്‍ തുറക്കുവോ.. എനിക്കിനി ഇതിന്റെ മേലെ കയറാന്‍ വയ്യ”

“ എന്റെ രായൂ പോകുവാണോ ഈ രാത്രയിൽ എന്നെ തനിച്ചാക്കിയിട്ട് "

“ ആ ചോദ്യം രാപ്പനെ പിസ ഗോപുരത്തിന്റെ ആഗ്രത്തിൽ നിർത്തി ”

രായപ്പൻ രണ്ടും കല്പിച്ചു ശാന്തയേ അനുഗമിച്ചു. പെട്ടന്ന് രായപ്പന് ഉൾവിളിപോലെ എന്തോ ഒന്ന് തോന്നി "ഗുലുമാൽ" .

“ എന്തെ” കരച്ചിലടക്കിയ ശാന്ത രായപ്പനോട്ചോദിച്ചു.

“ അത് എന്തോ കേട്ടപോലെ അത് അപ്പുറത്തെ വീട്ടിലെ പട്ടിയാ"

അടുക്കളയിൽ എത്തിയ ശാന്ത ഒരു സഞ്ചി അരിയെടുത്തു രായപ്പന് നൽകി 

രായപ്പന് വീണ്ടും കരച്ചില് വന്നു. രായപ്പൻ ശാന്തയെ കെട്ടിപിടിച്ചു കരഞ്ഞു, ആ കരച്ചിലിൽ എന്തൊക്ക നടന്നുന്നോ എത്രനേരം പോയെന്നോ അറിഞ്ഞില്ല 

“ എല്ലാം എന്റെ തെറ്റാണ്.. ദുബായിക്കാരന്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ സകലതും മറന്നു”

“ അത് നന്നായി ശാന്തേ ,, അതുകൊണ്ട് നിനക്ക് രണ്ടു ജീവിതം കിട്ടീലെ”

“ ജീവതം,, കെട്ടു കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോള്‍ അങ്ങേര് ദുബായിക്ക് പോയതാ. പിന്നെ തിരിച്ചു വന്നിട്ടില്ല.”

“ ശാന്ത,,, എന്നാലും നമുക്ക് ഒരുമിക്കാന്‍ പറ്റാതെ പോയല്ലോ രായൂ "

ശാന്ത പറയുന്നത്കേട്ടപ്പോള്‍ രായപ്പൻ പൊട്ടി കരഞ്ഞു. ആ കരച്ചില്‍ കേട്ടപ്പോള്‍ ശാന്തയുടെ മകള്‍ എഴുന്നേറ്റു വന്നു. അവള്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്നപ്പോള്‍ ശാന്തയെ താങ്ങി ഒരു രൂപം ആരാ എന്താ ഒന്നും ചോദിക്കാതെ അവള്‍ അലറി.

രായപ്പനും ശാന്തയും ഞെട്ടി. ശാന്ത മോളുടെ വാ പൊത്തി പിടിച്ചു. ശാന്തയുടെ കൈക്ക് കടിച്ചും കൊണ്ട് ആ കൊച്ചു വീണ്ടും കാറിക്കൂവി. അയല്‍ വക്കത്തെ വീടുകളില്‍ ലൈറ്റ് വീണു. കുറേപ്പേര്‍ ഓടി വന്നു.

ഇറങ്ങി ഓടാന്‍ പറ്റാതെ രായപ്പൻ വീടിനുള്ളില്‍ കുടുങ്ങി.

“ എന്ത് ചെയ്യും ശാന്തേ ,, പെട്ടല്ലോ”

ഒരു നിമഷം.. ശാന്തയ്ക്ക് സദാചാര ചിന്ത ഉടലെടുത്തു അവൾ തന്റെ ബുദ്ധി പ്രയോഗിച്ചു . വേറെ വഴിയില്ല രായൂ, രായപ്പനൊന്നും മനസിലായില്ല.

“ ശാന്ത തൊള്ള തുറന്നു ഉച്ചത്തിൽ വിളിച്ചു കള്ളന്‍,, കള്ളന്‍,, അയ്യോ കള്ളന്‍”

ശാന്ത കള്ളനെന്നു പറയുന്നത് കേട്ട രായപ്പൻ ഞെട്ടി. ശാന്ത മോളേം എടുത്ത് പുറത്തേയ്ക്ക് ഓടി ആ ഓട്ടത്തിൽ അവൾ അറിഞ്ഞിരുന്നില്ല രയോപ്പന്റെ കൂടെ കെട്ടിപ്പിച്ചു കരഞ്ഞപ്പോൾ നൈറ്റി എപ്പഴോ നഷ്ടപെട്ടിരുന്നു എന്നുള്ള സത്യം പന്തം കത്തിച്ചു വന്ന നാട്ടുകാര്‍ ആ ഓട്ടം നോക്കി നിന്നു...... 

ആ തക്കത്തിൽ രായപ്പൻ മച്ചിൻ മുകളിലേക്ക് കയറി അവിടെയിരുന്നു അവൻ കരഞ്ഞു ശാന്തേ വീണ്ടും ,,നീ …....

ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...