Skip to main content

വാർദ്ധക്യം അകറ്റുന്ന മക്കൾ



വളരെ വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ ചെറുവള്ളി എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതിമാരായ ജോസഫ് സാറും മറിയാമ്മ ടീച്ചറും താമസിച്ചിരുന്നു. ചെറുവള്ളി ഗവണ്മെന്റ് സ്കൂളിലെ മാതൃക അധ്യാപകർ, ആ കുടുംബം നാട്ടിന്നു തന്നെ മാതൃക ആയിരുന്നു. ജോസഫ് സാറിന്റെ മാതാപിതാക്കൾ ഈ അടുത്ത സമയത്താണ് മരണപ്പെട്ടത്, വാർദ്ധക്യത്തിന്റെ പരാധീനകൾ അധികം അലട്ടാതെ.
   ജോസഫ് മറിയാമ്മ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു 8 വർഷത്തിനു ശേഷമാണ് ഒരു കുഞ്ഞു ജനിക്കുന്നത്, അതും വളരെ നാളത്തെ നേർച്ച കാഴ്ചകൾക്ക് ശേഷം.
കുഞ്ഞു ജനിച്ചതിൽ മറിയാമ്മ ടീച്ചർ ജോലിയിൽ നിന്നും കുറച്ചു നാളത്തേക്ക് വിട്ടു നില്കാൻ തീരുമാനിച്ചു, അങ്ങനെ ഒരു ലോങ്ങ്‌ ലീവ് എടുത്തു മകനെ വളർത്താൻ തുടങ്ങി.
അങ്ങനെ രണ്ടു വർഷത്തിന് ശേഷം വീണ്ടും ഒരാൺ കുട്ടി കൂടി ജനിച്ചു.
രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ മറിയാമ്മ ടീച്ചർ ജോലി രാജി വച്ചു... കാരണം മക്കളെ പിരിയാൻ വയ്യ അതു തന്നെ...
കൊടുക്കുമ്പോൾ ദൈവം വാരിക്കോരി കൊടുക്കും എന്നു പറഞ്ഞത് പോലെ അവർക്ക് വീണ്ടും ഒരു പെൺകുട്ടി കൂടി ജനിച്ചു....
      കാലം കടന്ന് പോയി ജോസഫ് സാറിന്റെ മക്കളും വളർന്നു,..
മൂത്ത മകൻ IIT-ചെന്നൈയിൽ  നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നു, രണ്ടാമത്തെ മകൻ TVM -എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് വിദേശത്ത് ജോലിയിൽ പ്രവേശിച്ചു,  മകൾ MBA കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു.
ഇതിനിടയിൽ ജോസഫ് സർ റിട്ടയർമെന്റ് കഴിഞ്ഞു ഒരു ഫുൾടൈം ഗൃഹനാഥനായി മാറി എല്ലാം കൊണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ..
മക്കളെല്ലാം അവധി ദിനങ്ങൾ ആഘോഷമാക്കാൻ മാതാപിതാക്കളുടെ അടുത്ത് എത്താറുണ്ടായിരുന്നു..
കാലങ്ങൾ കഴിഞ്ഞു പോയി ജോസഫ് സാറിന്റെ മക്കളുടെ വിവാഹവും കഴിഞ്ഞു.. ആൺകുട്ടികൾ രണ്ടു പേരും വിദേശത്ത് സെറ്റിലായി എന്നു പറയാം, മകൾ ഡൽഹിയിലും.. പക്ഷെ ഓണത്തിനും ക്രിസ്തുമസിനും മുറ തെറ്റാതെ എല്ലാവരും കടുംബത്തിൽ ഒത്തുകൂടിയിരുന്നു.

ഇതിനടയിൽ ജോസഫ് സാറും മറിയാമ്മ ടീച്ചറും പേരകുട്ടികളെ കാണാൻ വിദേശ യാത്രകൾ നടത്തി, കുറച്ചു നാൾ മകളുടെ അടുത്തും പോയി താമസിച്ചു ....

കാലപ്രവാഹത്തിൽ ജോസഫ് സാറിനെയും മറിയാമ്മ ടീച്ചറിനെയും  വാർദ്ധക്യത്തിന്റെ പരാധിനതകൾ ഏറ്റെടുത്തു, മക്കളുടെ സുഖഅനേഷണം ദിവസവും  ടെലികോം ഡിപ്പാർട്ടുമെന്റിൽ കൂടി നടന്നു കൊണ്ടിരിന്നു.
ദിവസംതോറും മുണ്ടായിരുന്നു വിളികൾ ആഴ്ച്ചകളിലേക്കും മാസങ്ങളിലും പിന്നെ അത്യാവശ്യത്തിലേക്കും ഒതുങ്ങി.
ഇതിനടയിൽ മക്കളെയും പേരകുട്ടികളെയും ഒരുമിച്ച് നേരിൽ  കാണണമെന്ന മറിയാമ്മ ടീച്ചറുടെ ആഗ്രഹം മക്കൾ വീഡിയോ കാൾ വഴി നടത്തി കൊടുത്തു..
   കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചു നില്കാൻ കഴിയാതെ ജോസഫ് സാർ മറിയാമ്മ ടീച്ചറെ വിട്ടുപോയി...
കുറച്ചു നാളുകൾക്കു ശേഷം മറിയാമ്മ ടീച്ചർ മക്കളെ വളർത്തി വലുതാക്കിയതിനു പകരം കിട്ടിയ വലിയ ഒരു ഡൊണേഷനുമായി കോട്ടയത്തെ ഒരു മികച്ച Old-age -ഹോമിൽ അന്തേവാസിയായി...
    ഈ മക്കളെ വാർദ്ധക്യം ബാധിക്കില്ലേ......?

ഷിബു തങ്കച്ചൻ, ഇടമുളക്കൽ

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...