Skip to main content

മഴ

                        മഴ
                         .......
മഴ പെയ്യുകയാണ്, മഴയ്ക്കു ശക്തി കൂടുമ്പോൾ ഒരു വല്ലാത്ത രൗദ്രഭാവമാണ്, പിന്നീട് കാതടപ്പിക്കുന്ന ഇരമ്പലും.
രാഘവൻ മഴയുടെ സംഗീതത്തിൽ ലയിച്ചു കിടക്കുകയാണ്. ആരോ വിളിക്കുന്നതായി തോന്നി കേട്ടിട്ടു അപ്പുറത്തെ നാണിയമ്മയാണന്നു തോന്നുന്നു, മനസില്ലാ മനസോടെ  കതക്‌തുറന്നു, പുറത്തു മഴയിൽ നഞ്ഞു  കുതിർന്ന നാണിയമ്മയുടെ രൂപം, പിന്നെ പടി വാതിലോളം എത്തി നിൽക്കുന്നു ചെമ്പനരുവിയിലെ വെള്ളവും.
ദേഷ്യത്തോടെ നാണിയമ്മ പറഞ്ഞു, എന്താ രാഘവ കേൾവിക്ക് വല്ല തരാറും ണ്ടോ  മഴ ഇത്രയും കടുത്തിട്ടും നീ അറിഞ്ഞില്ല, എവിടയോ ഉരുൾ പൊട്ടിന്നു പറയുന്നു, എല്ലാരും സ്കൂളിലേക്ക് പോകാൻ തയ്യാറാണ് നീ പെട്ടന്ന് എല്ലാമെടുത്തു വന്നേ.
അതു ശ്രദ്ധിക്കാതെ രാഘവൻ പുറത്തേക്കു നോക്കി ശരിയാണ് ചെമ്പനരുവി ഒരു മദയാനയെ പോലെ കര കവിഞ്ഞിരുന്നു.
രാഘവൻ പുറത്തേക്കു നടന്നു, കുറച്ചു നേരം നോക്കിയതിനു ശേഷം നാണിയമ്മയും തിരിച്ചുനടന്നു.
മഴ തകർക്കുയാണ്, രാഘവൻ വീടിന്റെ പിന്നിൽ നിന്നും ചെമ്പനരുവിയെ നോക്കുകുകയായിരുന്നു, നാണം കുണുങ്ങി പോലെ ഒഴുകിയ പുഴ ഇടവമാസത്തിൽ പലപ്പോഴും മദയാനയാകാറുണ്ട്.
ആർത്തലച്ചൊഴുകുന്ന ചെമ്പനരുവിക്ക് ഒരു ഭയാനക സൗന്ദര്യം. പുഴയിലേക്ക്  നോക്കി നിൽക്കേ രാഘവന്റെ മനസ് അഞ്ചാറുകൊല്ലം പിന്നിലേക്ക് പോയി.
അന്നും ഇതുപോലെ ഒരു മഴക്കാലം..
  പുറത്തെ കതകിൽ  തട്ടി വിളിക്കുന്നത് കേട്ടു കൊണ്ടാണ് ദേവകി രാഘവനെ വിളിച്ചുണർത്തിയത്, നേരം പുലർന്നു തുടങ്ങിയിരുന്നെങ്കിലും ഇരുട്ടു മാറിയിരുന്നില്ല. കതകു തുറന്ന ദേവകി ഞെട്ടി പോയി വെള്ളം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. അപ്പോഴേക്കും നാണിയമ്മയുടെ ശകാരം കടുത്തിരുന്നു, ദേവകി എന്തൊരു ഉറക്കമാ ഇത്, മഴ തിമിർക്കുകയാണ്, ചെമ്പരുവി വേലി പൊട്ടിച്ചു തുടങ്ങി, എല്ലാവരും പട്ടണത്തിലെ സ്കൂളിലേക്ക് പോകാൻ തയ്യാറായി, പെട്ടന്ന് എല്ലാം എടുത്തു വരു, ഇതും പറഞ്ഞു നാണിയമ്മ തിരിച്ചു നടന്നു.
മഴക്കാലം ചെമ്പനരുവിയുടെ ഇരു കരക്കാർക്കു ദുരിതമാണ്.
മഴക്കാറ്‌ കണ്ടപ്ലെ ദേവകി എല്ലാം കെട്ടിപൊറുക്കി വച്ചിരുന്നു കാലങ്ങളായുള്ള ശീലം...

രാഘവൻ സാധനങ്ങളെല്ലാം എടുത്തു സ്കൂളിലേക്ക് പോകാൻ വന്നു നിന്നിരുന്ന വണ്ടിയുടെ അടുത്തേക്ക് നീങ്ങി, ദേവകി താഴെ കിടന്നുറങ്ങുന്ന കാവ്യാ മോളെ വിളിച്ചുണർത്തി വീട് പൂട്ടി പുറത്തേക്കിറങ്ങാൻ തുടങ്ങി.

ദേവകിയെയും മകളെയും വിളിക്കാൻ തിരിഞ്ഞ രാഘവന്റെ സമനിലതെറ്റി, ചെമ്പനരുവി ഒരു നിമിഷം കൊണ്ട് രഘവന്റെ വീടിനെ വിഴുങ്ങിയിരുന്നു. അലറിക്കൊണ്ട് മുന്നോട്ടു ചാടിയ രാഘവനെ നാണിയമ്മയും കൂട്ടരും തടഞ്ഞു.
മഴയുടെ ശക്തി കൂടിയിരുന്നു ദൂരെ നിന്നും കൊണ്ട് രാഘവൻ വരുന്നുണ്ടോ എന്നു നോക്കിയ നാണിയമ്മ നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു ചെമ്പനരുവി രാഘവന്റെ വീടിനുമുകളിൽ കൂടി ഒഴുകുന്നു..

രാഘവൻ കാവ്യമോൾ പറയുന്നത് കേട്ടു അമ്മേ അച്ഛൻ വരുന്നു അതാ മഴ നഞ്ഞു കൊണ്ട്.......

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...