Skip to main content

ഭർത്താവ്


ഇന്നു നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് Gfile അവാർഡ് കരസ്ഥമാക്കിയ ശ്രീ അശ്വതി അരവിന്ദ് IAS നെ ആദരിക്കുന്നതിനാണ് ടാഗോർ തിയറ്ററിൽ ഇതു മുഴങ്ങുമ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....

അവൾ കണ്ണുകൾ തുടച്ചു, അപ്പോഴേക്കും അവളെ തേടി കുറെയേറെ ചോദ്യങ്ങയെത്തിയിരുന്നു Mrs അശ്വതി എന്താണ് നിങ്ങളുടെ പ്രചോദനം, എങ്ങനെ നിങ്ങൾ IAS നേടി ഇപ്പോൾ ഈ അവാർഡും...

അശ്വതിയുടെ കണ്ണുകൾ മനുവിനെ തിരയുകയായിരുന്നു, സദസിന്റെ പിൻസീറ്റിലിരിക്കുന്ന മനുവിനെ അവൾ വേദിയിലേക്ക്  ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു ഇത് മനു എന്റെ ഭർത്താവ് ഇദ്ദേഹമാണ് എന്റെ പ്രചോദനം, എന്റെ ശക്തി എനിക്ക് IAS നേടിതരാൻ എന്നെക്കാൾ കൂടുതൽ കഷ്ടപ്പെട്ടത് മനുവേട്ടൻ തന്നെ......

അശ്വതി പ്ലസ് ടു ഡിസ്റ്റിങ്ഷനോടെ പാസ് ആയി..

അവൾ അത്യധികം സന്തോഷത്തോടെ അച്ഛന്റെ അടുത്തു ചെന്ന് തനിക്ക് തുടർന്ന് പഠിക്കാൻ പോകണമെന്ന ആഗ്രഹം അറിയിച്ചു.


ഓ… പെണ്ണിനെ പഠിപ്പിച്ചിട്ട് എന്തിനാ? പെണ്ണ് പഠിച്ചിട്ട് വേണ്ടല്ലോ ജീവിക്കാൻ എന്ന് പറഞ്ഞു അച്ഛമ്മ അച്ഛനെ നിരുത്സാഹപ്പെടുത്തിയെങ്കിലും , അവളുടെ കണ്ണുനീർ കണ്ട് അച്ഛൻ അവളെ ഡിഗ്രിക്ക് ചേർക്കാൻ സമ്മതിച്ചു.


അങ്ങനെ ഒരുപാട് സന്തോഷത്തോടെ അവൾ ക്ലാസ്സിൽ പോയിത്തുടങ്ങി. എല്ലായിപ്പോഴും നിയന്ത്രണങ്ങളുള്ള വീട്ടിൽ നിന്നും കോളേജിൽ എത്തുമ്പോൾ അവൾ വല്ലാതെ സന്തോഷവതിയായിരുന്നു.


സ്നേഹം മാത്രം പകർന്നു നൽകുന്ന ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം അവൾ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പഠിച്ചുപോന്നു അവളുടെ ലോകം അതായിരുന്നു.

അവൾ ഡിഗ്രി സെക്കൻഡ് ഇയർ എത്തിയപ്പോഴാണ് അവളെ കെട്ടിച്ചയക്കണമെന്ന് അച്ഛമ്മ പറഞ്ഞത്.


അന്നാദ്യമായി അവൾ അച്ഛമ്മയോട് എതിർത്ത് സംസാരിച്ചു.എനിക്ക് പഠിക്കണം, ഞാൻ വിവാഹത്തിന് സമ്മതിക്കില്ല എന്നവൾ അലമുറയിട്ടു.

ഈ വീട്ടിൽ പെണ്ണുങ്ങളുടെ ശബ്ദം ഉയർന്നിട്ടില്ല എന്ന് അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു.

അപ്പോൾ അച്ഛമ്മ പെണ്ണല്ലേ എന്ന്അവൾ ചോദിച്ചു .


നീ അമ്മ പറയുന്നത് കേൾക്കു അശ്വതി എന്ന് അച്ഛനും കൂടി പറഞ്ഞതോടെ അവൾ ആകെ തകർന്നു.

എങ്കിലും അവൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്ന് അവൾ വാശിയോടെ പറഞ്ഞുതീർന്നതും, അച്ഛന്റെ കൈകൾ പലവട്ടം അവളുടെ കവിളത്തു ഉയർന്നുതാഴ്ന്നു.


പിറ്റേന്ന് അവളെ പെണ്ണുകാണാൻ ആയി ഒരു കൂട്ടർ എത്തി.

അവർക്കു മുന്നിലേക്ക് പോവില്ല എന്ന് വാശിപിടിച്ച അവൾ, അമ്മയുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവർക്കു മുന്നിൽ എത്തി.

കാലം ഇത്രയേറെ പുരോഗമിച്ചിട്ടും തന്റെ വീട്ടുകാർക്കു മാത്രം എന്തുകൊണ്ടാണ് ഒരു മാറ്റവും ഇല്ലാത്തത്? എന്ത് കൊണ്ടായിരിക്കും പെൺകുട്ടികളെ ഇഷ്ടമല്ലാത്തത്?

അങ്ങനെ അവൾ ഒരു ഒരു താത്പര്യവുമില്ലാതെ  ചായയുമായി അയാൾക്ക്ക മുന്നിലേക്ക്ട കടന്നു ചെന്നു .


ചായ കുടി കഴിഞ്ഞതിനു ശേഷം അവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അവളുടെ അച്ഛൻ പറഞ്ഞു. അയാൾ നേർത്തൊരു ചിരിയോടെ പതിയെ അകത്തേക്ക് നടന്നു,അവൾ ഭിത്തിയിൽ ചാരി നിൽക്കുകയാണ്.


അവൾ നിറഞ്ഞമിഴി കളോടെ പറഞ്ഞു എനിക്ക് പഠിക്കണം 


ഉം…. അയാൾ മുഖമുയർത്താതെ തല കുലുക്കി. 


അങ്ങനെ രണ്ട് മാസങ്ങൾക്ക് ശേഷം അവന്റെ കൈപിടിച്ച് അവൾ അയാളുടെ വീട്ടിൽ വലതു കാൽ വച്ചു കയറി. ഇന്നവരുടെ ആദ്യരാത്രിയാണ് . അവൾ സങ്കടത്തോടെ കടന്നു വന്നു.

അയാൾ അവളെ കൈപിടിച്ച് തന്റെ അരികിൽ ഇരുത്തി. സങ്കടം കൊണ്ട് ചുവന്നു പോയ അവളുടെ  കവിളിൽ അവൾ പതിയെ തലോടി......

**********************************************

ഒരു സ്ത്രീയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം അവളെ മനസിലാക്കുന്ന ഒരു ഭർത്തവ് അവളുടെ കൂടെയുണ്ട് എന്നുള്ളതാണ്.

ഒരു നാട്ടുമ്പുറത്തെ വില്ലേജ് ഓഫീസിൽലെ ക്ലർക്കായിരുന്ന മനുവേട്ടന്റെ പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് ഇന്നു ഞാൻ ഇവിടെ നിൽക്കുന്നത് 

ഈ അവാർഡിന്റെ യഥാർത്ഥ അവകാശി എന്റെ മനുവേട്ടൻ തന്നെ, അതു പറയുമ്പോൾ സദ്സിൽ നിന്നും കയ്യടികൾ ഉയരുന്നുണ്ടായിരുന്നു....

*********************************************

ദോശ ചുട്ടുകൊണ്ടിരുന്ന അശ്വതി തലേന്ന് താൻ കണ്ട സ്വപ്നത്തെകുറിച്ചോർത്ത് ഒന്ന് മന്ദഹസിച്ചു, ആ ഹാങ്ങോവർ മാറുന്നതിനുമുൻപേ ഉമ്മറത്തു നിന്നും ഉണ്ണിക്കുട്ടന്റെ വിളിവന്നു "അമ്മേ അച്ഛൻ ദാ രാവിലെ നാലാം കാലിൽ വരുന്നു "


അതേ ഒരു സ്ത്രീയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം, എന്റെ ഭാഗ്യം നാലാം കാലിൽ ഉമ്മറത്തു വന്നു നിൽക്കുന്നു അവൾ പിറുപിറുത്തു.......


ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 







Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...