Skip to main content

പ്രത്യാശ

 


ഒരു ഗ്രാമത്തിലെ കർഷകൻ തന്റെ കാലികളെ മേയ്ക്കാനായി വനത്തിലേക്ക് കൊണ്ട് പോവുക പതിവായിരുന്നു,. 
വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ തന്റെ കാലികളെ അവനെന്നും സുരക്ഷിതമായി കൊണ്ട്പോയികൊണ്ടിരുന്നു 
ഇങ്ങനെ  പോകവേ ഒരിക്കൽ  ഒരു പശു വഴിതെറ്റി മുന്നോട്ടു പോയി, ഈ സമയം പശുവിനെ പിന്തുടർന്ന് ഒരു സിഹവും എത്തി..... 

മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന പശു പുല്ല്‌ നിറഞ്ഞു നിൽക്കുന്ന ഒരു  ചതുപ്പ് കണ്ടു അതിലേക്കു  ഇറങ്ങി പക്ഷെ ആ ചതുപ്പിൽ മുന്നോട്ടു പോകുന്നതിനനുസരിച്ചു പശു  താഴുന്നു പോയിക്കൊണ്ടിരുന്നു. 
പശുവിനെ പിന്തുടർന്നു വന്ന  സിംഹം ഇര കുടുങ്ങിയ സന്തോഷത്തിൽ ചതുപ്പിലേയ്ക്ക് ചാടി എന്നാൽ മുന്നോട്ടു നീങ്ങുന്നതിനനുസരിച്ചു രണ്ടു പേരും ചതുപ്പിൽ താഴ്ന്നു കൊണ്ടേയിരുന്നു... 

ഇതിനിടയിൽ പശു ഒന്ന് തിരിഞ്ഞു നോക്കി തന്റെ പിന്നിൽ വരുന്ന സിംഹത്തോട് ചോദിച്ചു നീ ആരാണ്, ഇതിനു മറുപടിയായി സിംഹം പറഞ്ഞു ഞാൻ ഈ കാട്ടിലെ രാജാവായ സിഹം... 
അത് കേട്ട് പശു വീണ്ടും ചോദിച്ചു നിനക്ക് യജമാനനുണ്ടോ..? തെല്ലും ദേഷ്യതോടെ സിഹം മറുപടി പറഞ്ഞു ഞാൻ ഈ കാട്ടിലെ രാജാവും ശക്തനുമാണ് ആ എനിക്ക് ആരാണ് യജമാനനാകുന്നത്.? 

ഇതിന് മറുപടിയായി പശു പറഞ്ഞു അപ്പോൾ നിന്നെ രക്ഷിക്കാൻ ആരും വരില്ല അല്ലേ... പക്ഷെ എന്നെ രക്ഷിക്കാൻ എന്റെ യജമാനൻ വരും.... ഇത് പറഞ്ഞു തീർന്നതും കാണാതായ പശുവിനെ തിരക്കി നടന്ന കർഷകൻ ദൂരെനിന്നും തന്റെ പശുവിനെ കണ്ടു... 

ആ കർഷകൻ ചെളിയിൽ പുതഞ്ഞു കിടന്ന തന്റെ പശുവിനെ കരയ്ക്കു കയറ്റി ശരീരത്തിൽ പറ്റിയിരുന്ന ചെളി കഴുകികളഞ്ഞു.... 

അതെ ഈ വിശ്വാസം ആണ് പ്രത്യാശ.... 

ഏത് ആപത്‌ഘട്ടത്തിലും ഒരു യജമാനൻ അല്ലെങ്കിൽ ഒരു രക്ഷിതാവ് വരുമെന്നുള്ള  വിശ്വാസം.... 

ഈ മഹാവ്യാധി പെരുകുന്നകാലത്തും നമ്മളെ രക്ഷിക്കാൻ ഒരു യജമാനൻ വരും എന്ന് നമുക്കും പ്രത്യാശിക്കാം...... 

ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...