Skip to main content

അനുതാപം -2


    വീണ്ടും ബൈബിളിലേക്ക് വരുമ്പോൾ, ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതിന്റെ 1മുതൽ 10 വരെ വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്,  സഖായിയുടെ കഥയാണ്.
അനുതാപത്തിലൂടെ  ഒരു കുടുംബം എങ്ങനെ  രക്ഷ പ്രാപിക്കുന്നു എന്നതാണ് ഇ  കഥ.

സഖായിയെ കുറിച്ച് എല്ലാവർക്കും അറിയാം ഈ കഥയും അറിയാം ഒരു പക്ഷെ ആ അനുതാപനത്തെ കുറിച്ച് മാത്രം അറിയാൻ വഴിയില്ല....

സഖായി ശരീരം കൊണ്ട് നന്നേ ചെറുപ്പമായിരുന്നു, അവന്റെ തൊഴിലോ  റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുക.
യഹൂദ മതവിശ്വാസം അനുസരിച്ചു പാപികൾ ആയ ഒരു കൂട്ടർ, മറിച്ചു പറഞ്ഞാൽ യഹൂദ വിശ്വാസ പ്രകാരം  ഒരു വിലയും ഇല്ലാത്ത ഒരു കൂട്ടർ.
അങ്ങനെ എല്ലാവരാലും തള്ളപ്പെട്ടിരുന്ന സഖായി ആണ്, തന്റെ അനുതാപനത്തിലൂടെ ഒരു ജനതയ്ക്കും പിന്നീടുള്ള  തലമുറകൾക്കും മാതൃകയായിത്തീർന്നത്.

സഖായി യേശുവിനെ കുറിച്ച് ധാരാളം കേട്ടിരുന്നു , യേശു പോകുന്നിടത്തെല്ലാം സഖായി പോയിരുന്നു അവന്റെ മുഖം ഒരു നോക്ക് കാണാൻ പക്ഷെ പലപ്പോഴും അവനതു സാധിച്ചിരുന്നില്ല.
സഖായിയുടെ ആഗ്രഹം നാൾക്കുനാൾ വർദ്ധിച്ചു വന്നു അവനെ ഒരു നോക്ക് കാണാൻ...
" യഥാർത്ഥത്തിൽ യേശുവിനെ കാണാൻ, അറിയാൻ നാം അവനിലേക്ക് അടുക്കണം "
പരോക്ഷമായി സഖായിക്കു സംഭവിച്ചതും  അതുതന്നെ അവൻ പോലും അറിയാതെ.

അങ്ങനെയിരിക്കെ ഒരിക്കൽ യേശു യെരീഹോ പട്ടണത്തിൽ കൂടി പോകുന്ന വിവരം സഖായി അറിഞ്ഞത്, സഖായിയുടെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി, അവൻ ഉറപ്പിച്ചു ഇന്നെനിക്ക് യേശുവിനെ കാണണം, അവൻ ഓടി അവനറിയാം യെരീഹോ പട്ടണവാതിൽക്കൽ നിൽക്കുന്ന കാട്ടാത്തിയെ കുറിച്ച്, അവൻ ഉറപ്പിച്ചു ആ കാട്ടാത്തിയുടെ മുകളിൽ കയറിയാൽ യേശുവിനെ കാണാൻ സാധിക്കും. ഇലകൾ തിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ തന്നെ ആരും കാണുകയുമില്ല,  വളരെ പ്രയാസപ്പെട്ട് അവൻ അതിൽ കയറിപ്പറ്റി.
അപ്പോഴേക്കും യേശുവും കൂട്ടരും അവിടെ എത്തിയിരുന്നു. ആ കാട്ടാത്തിയെ കടന്നുപോകാൻ ഭാവിച്ചയേശു മുകളിലേക്ക് നോക്കി പറഞ്ഞു"സഖായിയെ വേഗം ഇറങ്ങി വരിക എനിക്ക് ഇന്ന് നിന്റെ ഭവനത്തിൽ പാർക്കേണ്ടതാകുന്നു ". വളരെ ബദ്ധപ്പെട്ട് സഖായി താഴെയെത്തി.
കണ്ടു നിന്നവർ പിറുപിറുത്തു ഈ പാപിയോടു കൂടയോ ഇവന്റെ വാസം, സഖായി ആരെന്നു ഇവൻ അറിയുന്നില്ലയോ....
സഖായിയോ യേശുവിനെ തന്റെ ഭവനത്തിലേക്ക് ആനയിച്ചു. 
യേശു ആ ഭവനത്തിൽ പ്രവേശിച്ചതും ആ കുടുംബത്തിന്  സമാധാനം കൈവന്നു.
സഖായി സമാധാനം നിറഞ്ഞവനായി പറഞ്ഞു, കർത്താവെ എന്റെ വസ്തു വകകളിൽ പകുതി ഞാൻ ദരിദ്രർക്ക് നൽകുന്നു, വല്ലതും വഞ്ചിച്ചു ഞാൻ കൈവശപ്പെടുത്തിയെങ്കിൽ നാലിരട്ടിയായി ഞാൻ മടക്കി കൊടുക്കുന്നു.

ഇത് കേട്ട് യേശു പറഞ്ഞു ഇവനും അബ്രഹാമിന്റെ സന്തതിയല്ലയോ, ഇന്ന് ഈവീടിനു രക്ഷ വന്നിരിക്കുന്നു,  കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുവാനല്ലോ മനുഷ്യപുത്രൻ വന്നത്.

അതെ നമുക്കും അനുതാപനത്തിന്റെ, മാനസാന്തരത്തിന്റെ മാർഗത്തിൽ കൂടി യേശുവിനെ സമീപിക്കാം അങ്ങനെ നമ്മുടെ ഭാവനത്തിനും രക്ഷ കൈവരുത്താം.
ഷിബു തങ്കച്ചൻ, ഇടമുളക്കൽ...

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...