Skip to main content

പരിതു കുട്ടി


അന്നും പതിവ് പോലെ തന്നെ പരിതുകുട്ടിയുടെ പെണ്ണ് കാണൽ ചടങ്ങ് ഉണ്ട്., സത്യം പറഞ്ഞാൽ ഈ കഴിഞ്ഞ നാലുവർഷത്തിൽ പരിതു കണ്ടത് 567 പെൺകുട്ടികളെ.
ആദ്യമാദ്യം പെൺകുട്ടികൾ പരിതിനെ തിരിച്ചയച്ചു, പിന്നീടങ്ങോട്ട് പെൺകുട്ടികളെ പരിതിനു പിടിക്കാതെ വന്നു, അതിനു പിന്നിലെ രഹസ്യം  പരിതിനും മനസാക്ഷി സൂക്ഷിപ്പുകാരൻ രഘുവിനു മല്ലാതെ ആർക്കുമറിയില്ല.
കോഴിക്കോട് കടലുണ്ടികരയിൽ, വാറുവിള വീട്ടിൽ അലിയാർ റാവുത്തരുടേയും ഖദിജ ബീവിയുടെയും രണ്ടുമക്കളിൽ മുത്തവനാണ് പരീത് റാവുത്തർ എന്ന പരിതുകുട്ടി, ഇളയവൾ സുഹ്‌റ വിവാഹശേഷം ഭർത്താവിനോടൊപ്പം വിദേശത്താണ് . അലിയാർ റാവുത്തർ മക്കൾ പറക്കമുറ്റുന്നതിനു മുൻപ് തന്നെ ഈ ലോകത്തോട് വിടവാങ്ങിയിരുന്നു .

പരിതിനെ സംബധിച്ചിടത്തോളം പൈതൃകമായി കിട്ടിയ തടിമില്ലും പിന്നെ ഭൂസ്വത്തുക്കളും തന്നെ ദാരാളം മതി ജീവിക്കാൻ, എന്നിട്ടും ഇവനെന്തേ ഒരു പെണ്ണ് കിട്ടുന്നില്ല എന്നാണ് ഖദിജഉമ്മാന്റെ വേവലാതി.

പെണ്ണുകാണൽ സ്ഥലം തെല്ലും ദൂര ആയതിനാൽ ബ്രോക്കർ അന്ത്രു നേരത്തെ എത്തിചേർന്നിരുന്നു, എന്നിട്ടും പരീത് ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. ബ്രോക്കർ പണി തുടങ്ങുന്ന കാലത്തു ഒരു സൈക്കിൾ ആയിരുന്നു അന്ത്രുവിന്റെ വാഹനം അത് ഇന്ന് ഒരു മാരുതി ആൾട്ടോയിൽ എത്തി നിൽക്കുന്നു, പരിതിനെ പെണ്ണുകാണിച്ചു ഉണ്ടാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. സത്യം എന്താണെന്നു ആർക്കറിയാം.

പരിതിന്റെ മുറിയിൽ നിന്നും എന്തോ അലർച്ച കേട്ടുകൊണ്ടാണ് അന്ത്രു അകത്തേക്ക് ഓടി, അവിടുത്തെ കാഴ്ച കണ്ടു അന്ത്രു ഞെട്ടിപോയി . ഉലക്കയും കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഖദിജഉമ്മാനെ കണ്ടാൽ സാക്ഷാൽ ഇബിലീസുപോലും വിറയ്ക്കും, പാവം പരീത് തറയിൽ കിടന്നു കൊണ്ട് ദയനീയ ഭാവത്തിൽ ഖദിജഉമ്മാനെ നോക്കുന്നു ആ നോട്ടം കണ്ടാൽ പെറ്റ തള്ളപോലും കഞ്ഞി കുടിക്കില്ല.

അന്ത്രുവിനു പെട്ടന്ന് തന്നെ എല്ലാം മനസിലായി. തട്ടി വിളിച്ചിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്ന പരിതിനെ ഖദിജഉമ്മ ഉലക്കയ്ക്കു കുത്തി താഴെ ഇട്ടു.

പരിതിന്റെ ദയനീയത കൂട്ടാക്കാതെ ഖദിജഉമ്മ അലറി എഴുന്നേറ്റു റെഡിയാകാൻ നോക്കു കള്ളഹിമാറെ, പോത്ത് കിടക്കുന്നപോലുള്ള അവന്റെ കിടപ്പു കണ്ടോ...

 (തുടരും )

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...