Skip to main content

വ്യവഹാരം

                    വ്യവഹാരം
ജഡ്ജ്മെന്റിന്റെ കോപ്പി കൈയിൽ മേടിക്കുബോൾ അറിയാതെ കണ്ണിൽ നിന്നും രണ്ടു നീർതുള്ളികൾ താഴേക്കു വീണിരുന്നു, ബാലാ നീജയിച്ചല്ലോ., ഞെട്ടി പിറകോട്ടു തിരിഞ്ഞു ആ ശങ്കരേട്ടൻ അച്ഛന്റെ സന്തത സഹചാരി.. ബാലാ   അച്ചന്റെ വലിയ ആഗ്രഹമായിരുന്നു ഈ കേസ് ജയിക്കുക എന്നത് എന്നാൽ അവൻ അതിനു മുൻപേ പോയി,. എന്നാലും നീ ജയിച്ചല്ലോ അതുമതി.കേസു നടത്തി, കേസു നടത്തി, വഴിയാതാരമായതാണ് ഒട്ടു മിക്കവാറും നായർ, നമ്പുതി കുടുബങ്ങളും ശങ്കരേട്ടൻ തന്റെ വ്യവഹാരകെട്ടുമായി മുന്നോട്ടു നടന്നു.
എന്റെ മനസിലേക്ക് അഞ്ചു വർഷം പിന്നെലേക്കു പോയി..
സാവിത്രി, സാവിത്രി അ കുട കൂടി എടുത്തേയ്ക്കു എന്തായിത് കാലം തെറ്റി മഴ വരികയോ, അച്ചന്റെ ശബ്‌ദം കേട്ടാണ് ഞാൻ ഉണർന്നത്. എല്ലാ മാസവും ക്ഷേത്രത്തിലെ വഴിപാട് പോലെ കോടതിയിലേക്കുള്ള അച്ചന്റെ യാത്ര. മരുമക്കത്തായം മാറി മക്കത്തായം വന്നിട്ടും മുത്തച്ചന്റെ സാഹോദരി സ്നേഹത്തിന്റെ പരിണിത ഫലമാണ് അച്ഛൻ ഇന്നുനടത്തുന്ന ഈ കേസ്...
ചെറിയ ചാറ്റൽമഴയിൽ കൂടി കിഴക്കേ ചക്രവാളത്തിൽ നിന്നു ചെറിയ തിണർപ്പുകൾ മടിച്ചു മടിച്ചു കടന്നു വരുന്നു. അച്ചന്റെ കൂടെ റോഡ് വരെ പോകാൻ ഞാനും തീരുമാനിച്ചു, കോളയിലേക്കു കടന്നപ്പോൾ അമ്മ കുടയുമായി എത്തിയിരുന്നു, ഞാൻ പറഞ്ഞു അച്ഛാ ഞാൻ കൂടി വരാം റോഡുവരെ എന്താ പതിവില്ലാതെ അമ്മ ചോദിച്ചു... ബാലാ കഴിഞ്ഞ 35 വര്ഷമായി തുടരുന്നു വഴിപാടാണിത്, ഇന്ന് വിധി നമുക്കനുകൂലമാണ് ഞാൻ ഇന്നലെ വക്കിലിനെ വിളിച്ചിരുന്നു, വിധി നമുക്കനുകൂലമാകുമെന്നാണ് പറഞ്ഞത്, അങ്ങനെയാണെങ്കിൽ ജഡ്‌ജിമെന്റിന്റെ പകർപ്പ് കൂടി എടുത്തിട്ടേ അച്ഛൻ വരികയുള്ളു ലേശം താമസിക്കും, ആ പിന്നെ നിന്റെ അപ്പോയ്ന്റ്മെന്റ് ഓർഡർ ഈന്നൊ നാളെയോ വരില്ലേ, നീ ജോലിക്ക് കയറിയാൽ പിന്നെ എനിക്ക് വിശ്രമമാണ്.. കുടയും നിവർത്തി അച്ഛൻ പടിക്കെട്ടുകൾ ഇറങ്ങി.. ഇന്ന് ആ മുഖത്തു വല്ലാത്ത സന്തോഷം കാണുന്നു എല്ലാം ഭംഗിയായി നടന്നാൽ മതിയായിരുന്നു അതും പറഞ്ഞു അമ്മ അകത്തേയ്ക്കുനടന്നു.
അതിരാവിലെ എഴുനേറ്റത് കൊണ്ടാകാം കണ്ണുകൾക്ക് വല്ലാതെ കനം കൂടുന്നു ഞാൻ അച്ഛൻ പോകുന്നതും നോക്കി നിന്നു, മഴയ്ക്കു വല്ലാതെ ശക്തി കൂടുകയാണ് ആ മഴയത്തുള്ളികളിൽ അലിഞ്ഞു അച്ചന്റെ രൂപം ഇല്ലാതാകുന്നതായി തോന്നി.
ഒന്നു മയങ്ങാനായി ഞാൻ അകത്തേക്ക് കടന്നു.
ബാലാ, ബാലാ എഴുനേറ്റു പല്ലുതേയ്‌ക്കു എന്താ ഈ കുട്ടിയ്ക്ക് പറ്റിയത് സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. ബ്രഷുമെടുത്തു കൊണ്ടു ഞാൻ കിണറ്റിൻ കരയിലേക്ക്നടന്നു, പെട്ടന്നാണ് പുറത്തൊരു സൈക്കിൾ ബെൽ കേട്ടത്, ഞാൻ മുറ്റത്തേയ്ക്ക് നടന്നു postman സദാശിവനായിരുന്നു അത്, ബാലന് ഒരു രജിസ്‌ട്രേഡ് കത്തുണ്ട്. അപ്പോയിന്മെന്റ് ഓർഡർ ആയിരിക്കും അല്ലെ ഒപ്പിട്ടു മേടിക്കുബോൾ സദാശിവൻ തിരക്കി.
ബ്രഷ് അവിടെ വച്ചിട്ട് ഞാൻ അമ്മയെ തിരക്കി അകത്തേക്ക് നടന്നു, അമ്മേ അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നു നാലു ദിവസത്തിനകം ജോയിൻ ചെയ്യ്യാന് പറഞ്ഞിരിക്കുന്നു. വൈദ്യൻ കല്പിച്ചതു രോഗി ഇച്ഛിച്ചതും പോലെ ഇവിടുത്തെ BDO ആയിട്ടാണ് നിയമനും, ഇപ്പോൾ അച്ഛനുണ്ടായിരുങ്കിൽ എന്തു സന്തോഷമായിരുന്നേനെ അതു കേട്ടു ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആ മുഖം വല്ലാതെ വിളറിയിരുന്നു.
കാപ്പി കുടിയും കഴിഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി അമ്മേ ഞാൻ ഉണ്ണിയേട്ടന്റെ വീടുവരെ പോകുന്നു വരുന്ന വഴിക്കു നിർമലയേയും കൂടി കണ്ടിട്ടേ വരികയുള്ളു.
ഉണ്ണിയേട്ടനെ കാണുന്നതിനുപരി നിർമലയേ കാണാനായിരുന്നു തിടുക്കം...
പാടത്തിനക്കരയാ യിരുന്നു നിർമലയുടെ വീട്, അച്ചന്റെ സുഹൃത്തായ കേശവനായരുടെ മകളാണ് നിർമ്മല അതിനാൽ ഞങ്ങളുടെ വിവാഹം ഏതാണ്ട് പറഞ്ഞുറപ്പിച്ചതാണ്. ഞാൻ നടന്നു തുടങ്ങി..
നിർമ്മലയുടെ മുറ്റത്തിൻന്റെ പടികെട്ടു കടക്കാൻ തുടങ്ങുപോളാണ് പിന്നിൽ നിന്നും ഉണ്ണിയേട്ടന്റെ വിളി കേട്ടത്.. ബാലാ ഞാൻ വീട്ടിലേക്ക്‌ വരുകയായിരുന്നു, എന്താ ഉണ്ണിയേട്ട പതിവില്ലാതെ ഞാൻ ചോദിച്ചു, അതു ബാലാ റഷിദിന്റെ ഫോണുണ്ടായിരുന്നു....
റഷിദ്‌, ഉണ്ണിയേട്ടന്റെ സഹപാഠിയാണു, ഹൈകോർട്ടിൽ ക്ലർക്കാണ്. എന്തുപറ്റി ഞാൻ ആകാംക്ഷയോടു തിരക്കി. സാധാരണ കാര്യങ്ങൾ പറയുന്നതിന് ഉണ്ണിയേട്ടന് മുഖവുര കാണാത്തതാണ്., അതു ബാലാ കേസ് തോറ്റു അതു കേട്ടപാതി അച്ചൻ അവിടെ കുഴഞ്ഞു വീണു . ഹോസ്പിറ്റലിൽ എത്തിക്കും മുൻപേ അച്ഛൻ പോയി......


ബാലേട്ടാ എന്തായിതു.... പിന്നിൽ നിന്നും നിർമ്മലയുടെ വിളി അവളുടെ കൈയിൽ തൂങ്ങി ചിന്നുവും ഉണ്ടായുയരുന്നു, കോടതി പിരിഞ്ഞു നമുക്ക് വീട്ടിലേക്കു പോകാം, അമ്മ കാത്തിരിക്കുന്നുണ്ടാകും, അച്ചൻ കേസ് ജയിച്ചു വരുന്നത് കാണാൻ അമ്മ ഒരുപാട് കൊതിച്ചിരുന്നു..
പതുക്കെ കാറിലേക്ക് കയറുമ്പോൾ ഞാൻ അറിയാതെ പിന്നെലേക്കു തിരഞ്ഞു നോക്കി കുടയും നിവർത്തി വിജയയഭാവത്തിൽ അച്ഛൻ നില്കുന്നാതായ് തോന്നി .
കാലം തെറ്റിയ പോലെ ആ ചാറ്റൽ മഴ വീണ്ടും വന്നു...

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...