അടച്ചിട്ട ആ മുറിക്കുള്ളിലെ ആ തുറന്നിട്ട ജാലകത്തിൽ കൂടി വിദൂരതയിൽ അവൾ നോക്കി നിൽക്കുമ്പോൾ പിന്നിൽ നിന്നും ആരോ മന്ത്രിക്കുന്നതായി അവൾക്കു തോന്നി "റിയാ നിനക്ക് ജീവിതത്തിൽ എന്നെങ്കിലും ഒറ്റപെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ..? " ജീവിതത്തിൽ ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ?" ആ ചോദ്യം അവളുടെ തലച്ചോറിൽ ഒരു പ്രകമ്പനമായി നിലകൊണ്ടു അവൾ ആലോചിച്ചു എന്റെ ജീവിതത്തിൽ ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ?.... നിറ കണ്ണുകളോടെ അവൾ ഓർത്തു, അറിയാതെ അവൾ വിതുമ്പി "എനിക്ക് ആരുമില്ല " ... ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ ഒറ്റപ്പെടുത്തി... ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് എന്റെ ഏകാന്തതയെയും അതിൽ കൂടുതൽ മരണത്തെയുമാണ്... എന്നെ വെറുക്കുന്നവരുടെ അടുത്ത് ഒറ്റപ്പെട്ടു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നു തോന്നുന്നു... ഒരു പെൺകുട്ടി ആയതിനാൽ കുടുംബത്തിൽ ഒറ്റപ്പെട്ടു... അടക്കവും ഒതുക്കവും വേണമെന്ന് പറഞ്ഞു നാലു ചുവരുകൾക്കുള്ളിൽ ഞാൻ എന്നെ തന്നെ തളച്ചിട്ടു, ഒരു പെൺകുട്ടിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടു... ആ നാലു ചുവരുകൾക്കുള്ളിൽ കിടന്ന് ഞാൻ ഈ സമൂഹത്തെ പഠിക്കാൻ ശ്രമിച്ചു, പക്ഷെ ഞാൻ ഈ സമൂഹത്തിൽ വീണ്ടും ഒറ്റപ്
ഇരുട്ടിന്റെ മറപറ്റി, പിൻഭാഗത്ത് കൂടി അടുക്കള വാതില് ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, അകത്തു നിന്നും എന്തോ ശബ്ദം കേട്ടത് ഇവിടാരും ഇതുവരെ വരെ ഉറങ്ങിയില്ലേ? അക്ഷമനായി മാനത്തു മിന്നി മറയുന്ന അമ്പിളി ചേട്ടന്റെ വെളിച്ചം നോക്കി നിന്ന കള്ളൻ ശങ്കു ചിന്തിച്ചു ഇന്നത്തെ കണി മോശം , ആ ചിന്തയിൽ നിന്നവനെ ഉണർത്തിയത് മാനത്തു നിന്നും വീണ മഴതുള്ളികൾ ആയിരുന്നു.. മഴ ശക്തി പ്രാപിച്ചപ്പോൾ, അവൻ അടുക്കക്കള ഭാഗത്തേയ്ക്ക് നടന്നു, മഴയുടെ ശക്തി കൂടിവരികയാണ് ഭാഗ്യം,ഇനി അടുക്കള വാതിലിൻ്റെ പൂട്ട് പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ശങ്കു തന്റെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി , അടുക്കള വാതിലിൻ്റെ വിടവിൽ തിരുകികയറ്റി വലിയ പരിശ്രമം കൂടാതെ തന്നെ വാതിൽ തുറന്നു. അടുക്കളയിൽ നിന്നും തപ്പിത്തടഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ,വലത് വശത്ത് കണ്ട വാതില് പതിയെ തള്ളി നോക്കി, ഭാഗ്യം, അതും ചാരിയിട്ടേയുള്ളു ,ഇടയ്ക്ക് കൊള്ളിയാൻ മിന്നിയപ്പോൾ, മുറിയിൽ ഒരു കട്ടിലൽ കണ്ടു,അതിന് മുകളിൽ ആരെയും കാണാൻ കഴിഞ്ഞില്ല ഇനി ഈ വീട്ടിൽ ആളില്ലേ ആ എന്തെങ്കിലും ആകട്ടെ അപ്പോൾ കിടപ്പ് മുറി, ഇത് തന്നെ, ഇനി അലമാര വല്ലതും